31 May 2011

അധികാരികളുടെ കടുത്ത അനാസ്ഥ.. സ്കൂള്‍ ഗ്രൌണ്ട് നശിയ്ക്കുന്നു...



അഞ്ചുതെങ്ങ് തോണിക്കടവിനു സമീപം വീടുകള്‍ തീകത്തി നശിയ്ച്ചു പോയവരെ പുനരധിവസിപ്പിയ്ക്കുന്നതിലെയ്കായ്‌
അഞ്ചുതെങ്ങ് സെന്‍റ് ജോസെഫ്സ് സ്കൂള്‍ ഗ്രൗണ്ടില്‍
നാലര വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ താത്കാലികമായ്
നിര്‍മിയ്ച്ചു നല്‍കിയ ഷെഡ്‌ പോളിയ്ച്ചു മാറ്റാത്തതിനെ തുടര്‍ന്ന്
BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചുതെങ്ങിലുടനീളം പതിപ്പിയ്ച്ച പോസ്റ്റര്‍..






സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പെടുത്തി വീടുകള്‍ കത്തി നശിയ്ച്ചവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിയ്ച്ചു നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മിയ്ചിട്ടുള്ള താത്കാലിക ഷെഡ്‌ ഇനിയും പോളിയ്ച് നീക്കിയിട്ടില്ല.




BJP പ്രവര്‍ത്തകര്‍ നിരവധി തവണ പഞ്ചായത്ത്‌/ വില്ലെജു ഓഫീസില്‍ കയറി ഇറങ്ങി എങ്കിലും ജില്ല കലക്ടര്‍ അനുമതി നല്‍കാത്തതാണ് ഷെഡ്‌ പോളിയ്ക് നീക്കുവാന്‍ കാലതാമസം ഉണ്ടാക്കുന്നത് എന്നായിരുന്നു അധികാരികളുടെ മറുപടി.




ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ല കലക്ട്രെറ്റില്‍ ബന്ധപെട്ടപ്പോള്‍ അറിയുവാന്‍ കഴിഞ്ഞത് ഷെഡ്‌ പോളിയ്ച്ചു മറ്റുന്നതിലെയ്ക്കായുള്ള നിര്‍ദേശങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കികഴിഞ്ഞു എന്നാണ്..





പുതിയ അദ്ധ്യായന വര്‍ഷം ആരംഭിയ്ക്കുവാന്‍ പോകുന്ന ഇ സമയത്തുപോലും സ്കൂള്‍ ഗ്രൌണ്ട് പൂര്‍വ സ്ഥിതിയിലാക്കുന്ന്തിനുല്ള്ള ഒരുനടപടിയും ഇതുവരെയും അധികാരികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല..





പ്രസ്തുത ഷെട് മൂലം കഴിഞ്ഞ 5 വര്‍ഷകാലമായ്‌ ഇ ഗ്രൗണ്ടില്‍ നടത്തിവരാറുള്ള ഫുട്ബാള്‍ ടൂര്‍ണമെന്റ് പോലും മുടങ്ങി കിടക്കുകയാണ്.



അധികാരികളുടെ ഇ കടുത്ത അനാസ്ഥയ്ക്കെതിരെ BJP അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കമ്മിറ്റി ജനകീയ പ്രക്ഷോഭ പരിപാടികളുമായ് മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പ് അധികാരികള്‍ക്ക് നല്‍കികഴിഞ്ഞു..